Wednesday, September 23, 2009

അയ്യപ്പബൈജു, ദി ഡൂപ്ലിക്കേറ്റ്.

അയ്യപ്പബൈജു, ദി ഡൂപ്ലിക്കേറ്റ്.

അയ്യപ്പബൈജുവിനെ അറിയാത്ത മലയാളികളുണ്ടോ, ഹേയ് ബൈജുവിനെ അറിയാത്തവര്‍ കുറവായിരിക്കും.
രാവിലെ ബിവറേജസിന്റെ കട തുറക്കുമ്പോഴേ അച്ചടക്കത്തോടെ ക്യൂവില്‍ നിന്ന് ‘സാധനം’ വാങ്ങി സര്‍ക്കാരിന്റെ ഖജനാവിലേക്ക് സംഭാവന നല്‍കി, രണ്ട് വീശി, അല്പം പൂസായി പിന്നെ കാണുന്നവരോടൊക്കെ മെക്കിട്ട് കേറുകയും അവരില്‍ നിന്നും രണ്ട് വാങ്ങി, സമാധാനത്തോടെ വീണ്ടും പോയി രണ്ടോ മൂന്നോ വീശി പൊതുസ്ഥലങ്ങളില്‍ വാള്‍ വെച്ച് വൈകുന്നേരമാവുമ്പോഴേക്കും പാമ്പായി വല്ലയിടത്തും കിടക്കുന്ന സാധാരണ ബിപി‌എല്‍ കുടിയന്റെ മലയാളി വെര്‍ഷന്‍ - അയ്യപ്പ ബൈജു. സ്റ്റേജ് ഷോകളിലും, ടിവിയിലെ കോമഡി ഷോകളിലും മറ്റും നിറഞ്ഞുനില്‍ക്കുന്ന ഹിറ്റ് നംബര്‍.

അങ്ങനെയൊരു അയ്യപ്പബൈജു, ദി ഡൂപ്ലിക്കേറ്റ് ബൈജുന്റെ ചില കിടിലന്‍ പ്രകടനങ്ങള്‍ ദൃശ്യരൂ‍പത്തിലിതാ നിങ്ങള്‍ക്കായി.

സ്കൂള്‍ കുട്ടിയും ലേശം മന്ദബുദ്ധിയും എന്നാല്‍ വികൃതിയുമായ ചെറുക്കനോട് സംവാദത്തില്‍ ഏര്‍പ്പെട്ടു നില്‍ക്കുന്ന ബൈജു.

‘ഡാ കുട്ടാ, ഇന്ന് നിനക്ക് സ്കൂളില്ലേ, ഇവിടെയെന്താ നില്‍ക്കുന്നേ?‘

‘അതോ, ആ കണക്ക് മാഷ് ശരിയല്ല. ചോദ്യത്തിന് എന്ത് ഉത്തരം പറഞ്ഞാലും തല്ലും, പിന്നെ ഞാനെന്തെങ്കിലും പറയും. അപ്പോ പിന്നെ അച്ചനെ വിളിച്ചോണ്ട് വരാന്‍ പറയും. എന്തിനാ അച്ചനെ വെറുതെ ബുദ്ധിമുട്ടിക്കുന്നേ.‘


‘ചേട്ടാ, ഈ കുപ്പിയിലെ വെള്ളം എനിക്കു തരാമോ? ദാഹിക്കുന്നു.’

‘ഈ കുപ്പിയിലെ വെള്ളം നിനക്ക് തരാനോ? ഇതെന്താണെന്ന് അറിയ്യോ, ഇതാണ് കൊട്ടുവടി. അതേയ്, ഇന്ന് ബിവറേജസ് അടപ്പാ, അപ്പോ പിന്നെ ഇന്നത്തേക്ക് കൊട്ടുവടി തന്നെ ശരണം.‘

‘ഇത് കുടിച്ചാല്‍ സ്പ്രൈറ്റ് കുടിച്ചതു പോലെയാണോ?’

‘ഇത് കഴിച്ചാല്‍ എങ്ങനെയുണ്ടന്നോ? ഹോ, ഈ ചെക്കന്റെ കാര്യം.‘

‘ഇത് അടിച്ചാല്‍ പരമാനന്ദമല്ലേ കുട്ടാ.. ദാ ഇങ്ങനെ പറന്നുനടക്കാം. ആരേയും എന്തും പറയാം. ചിലപ്പോള്‍ അവര്‍ വല്ലതും കൈയ്യറിഞ്ഞ് ഫ്രീ ആയി തരും. മൊത്തത്തില്‍ ഒരു ഫ്രീഡമല്ലേ.‘

‘ദാ.. വേണമെങ്കില്‍ ലേശം അകത്താക്കിക്കോ. പിടിക്കടാ നാണിക്കാതെ.’

‘.. ഈ സാധനം എനിക്ക് വേണ്ടാ, അച്ചനറിഞ്ഞാല്‍ തല്ലും.‘

‘ഞാനാരോടും പറയുല്ലടാ ചെക്കാ. അല്‍പ്പം കഴിച്ചോ.‘
‘.. വേണ്ടാന്നേ..‘

‘വേണ്ടാ, വേണ്ടാന്ന് പറഞ്ഞാല്‍ കേള്‍ക്കൂല്ലാല്ലേ. ദേ, ഞാന്‍ പറഞ്ഞില്ലാന്ന് വേണ്ടാ, നിങ്ങള്‍ എന്റെ കൈയ്യീന്ന് വാങ്ങിച്ച് കൂട്ടുംന്നാ തോന്നണ്.‘


‘ഇതാ പറയണ്, ഇന്നത്തെ കാലത്ത് നല്ലത് പറഞ്ഞാ ആരും കേള്‍ക്കൂല്ലാ. വെറുതെ തരാമെന്ന് പറഞ്ഞാലും വേണ്ടത്രേ.
കള്ളോളം നല്ലൊരു വസ്തു ഈ ഭൂലോകത്തുണ്ടോ ചെക്കാ. ‘

‘ ഡാ, എന്റെ ഒരു കാലിലെ ചെരുപ്പെവിടടാ.. നീയല്ലേ എടുത്തത്?‘

‘ദേ.. തോന്ന്യാസം പറഞ്ഞാലുണ്ടല്ലോ, ചവിട്ടി പപ്പടമാക്കും. നിങ്ങടെ ചെരുപ്പല്ലേ, ദേ അവിടെ കിടക്കുന്നത്.‘

‘ഓഹോ.. ഇതെപ്പോ അങ്ങോട്ട് പോയി. ഈ ചെരുപ്പിന്റെ ഒരു കാര്യം, ഒരു അനുസരണയുമില്ല.‘



‘ഇന്നത്തെക്കാലത്തെ ഈ പിള്ളേരുടെ കാര്യം. ഒന്നിനും നമ്മളോട് ഒരു ബഹുമാനമില്ല.
എന്നാ നീ വിട്ടോടാ. എനിക്ക് ലേശം പണിയുണ്ട്.‘


‘ഹാ.. നിക്ക് നിക്ക്.. ആരാ? എങ്ങോട്ടാ.‘

‘ ചേട്ടാ, ഇവിടെ അടുത്തൊരു മാജിക്ക് കാരനുണ്ടല്ലോ മുതുകാടെന്ന് പറയുന്ന ആള്‍. അയാളെ തേടി വന്നതാ, ഒരു പരിപാടിക്ക് ബുക്ക് ചെയ്യാന്‍.‘

‘നിങ്ങള്‍ മുതുകാടിനെ കണ്ടിട്ടുണ്ടോ? ‘
‘ഇല്ല.‘


‘ദേ, ഇങ്ങോട്ട് നോക്കിക്കേ. എന്നെകണ്ടിട്ട് മനസ്സിലായില്ലേ. ഈ ഞാന്‍ തന്നെയാ മുതുകാട്.‘

‘നിങ്ങളെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ. നിങ്ങള്‍ക്ക് മാജിക്ക് അറിയാമോ?‘




‘മാജിക്ക് അറിയാമെന്നോ. അതും എന്നോട്. ദാ ഇപ്പോ കാണിച്ചുതരാം.
ഈ തൂവാല ഞാന്‍ അപ്രത്യക്ഷമാക്കിത്തരാം, കണ്ടല്ലോ.
വിശ്വാ‍സം വന്നില്ലാ..?‘


‘എന്നാല്‍ വിശ്വാസം വരുത്തിത്തരാം.
ഒരു സൈക്കിള്‍ ട്യൂബിനകത്തുകൂടി ഒരേ സമയം രണ്ടുപേര്‍ കടക്കുന്നതെങ്ങിനെയെന്ന് കാണിച്ചുതരാം.‘



‘ആദ്യം ഒരു ട്യൂബ് എടുത്ത് ഇങ്ങനെ ഇടുക. ഇനി ഇയ്യാള്‍ കൂടി ഇതിനകത്തേക്ക് കയറുക. പേടിക്കേണ്ട, ശ്വാസം മുട്ടില്ലാ, ഞാനല്ലേ പറയുന്നത്.‘



‘അയ്യോ, എന്റെ കഴുത്ത് മുറുക്കുന്നേ, ശ്വാസം മുട്ടുന്നേ. വിടൂ‍ൂ‍ൂ‍ൂ‍ൂ...‘

‘ഇപ്പൊ മനസ്സിലായോ, ട്യൂബ് കൊണ്ട് മാജിക് കാണിക്കുന്നതെങ്ങിനെയെന്ന്.
വന്നിരിക്കുന്നു..ഒരുത്തന്‍ ബുക്ക് ചെയ്യാന്‍.‘



‘ഫാ!! എന്നെ കൊല്ലാന്‍ നോക്കുന്നോ കഴുവേറി. നിന്നെ ഇന്ന് ശരിയാക്കി തരാമെടാ തെണ്ടീ.‘
ത്ബും.. ത്ബും.. ത്ബും.


‘ഹോ, ഇപ്പഴാ സമാധാനമായത്. ഇന്നത്തേക്കുള്ള വകയായി.‘

‘ഇനിയിപ്പോ ഒരു കുപ്പി കൂടി സംഘടിപ്പിക്കണമല്ലോ.‘

...

Read more...

Monday, June 8, 2009

വൈകീട്ടെന്താ പരിപാടി? (രണ്ടാം ഭാഗം).

വൈകീട്ടെന്താ പരിപാടി? (രണ്ടാം ഭാഗം).

( ഇനിവല്ലതും കഴിച്ചുകൊണ്ട്‌ ആസ്വാദനം നടത്താം. ചോറും മീങ്കറിയും വിളമ്പിയപ്പോള്‍, മീന്‍ കഷണം എന്നെ നോക്കിയപ്പോള്‍, അല്ലാ മീങ്കഷണത്തെ ഞാന്‍ നോക്കിയപ്പോള്‍, കറിയാക്കിയ മീനിന്റെ കണ്ണും എന്റെ കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറിയപ്പോള്‍, മനസ്സില്‍ ഒരു ചിന്ന ആശ മുളയിട്ടു. ഒരു പെഗ്ഗ്‌ കൂടി അകത്താക്കിയാലെന്താ? ..... ആദ്യഭാഗം ഇവിടെ )

. . .

അല്ലെങ്കിലും ഇറച്ചിയും മീനും കണ്ടാല്‍ മാത്രം മുളച്ചുവരുന്ന ഒരാശയല്ലേ. വെറുതെ നുള്ളിക്കളയണോ. അല്ലാത്ത ദിവസങ്ങളില്‍, വല്ലപ്പോഴും പാര്‍ട്ടികളിലല്ലെങ്കില്‍, തൊടുകപോലുമില്ല. കണ്ടാല്‍ പോലുംഗൗനിക്കില്ല (അത്ര സല്‍സ്വഭാവിയാ! ചുമ്മാ കിടക്കട്ടെന്നേ ഒരു സര്‍ട്ടീക്കറ്റ്‌. ആര്‍ക്കാ ചേതം!)
ദേ, അപ്പോഴുണ്ട്‌ സല്‍സ്വഭാവി മനസ്സു പറയുന്നു, വേണ്ടാ, മദ്യപാനം നല്ലതല്ല, ഇന്നലെയല്ലേമീനുണ്ടെന്നും പറഞ്ഞ്‌ കുറച്ച്‌ അകത്താക്കിയത്‌. ഇത്‌ ശരിയാവൂല്ല. ആശവന്ന മനസ്സുണ്ടോവിട്ടുകൊടുക്കുന്നു. അത്‌ ഇന്നലെയല്ലേ? ഇന്ന്‌ അല്‍പ്പം കഴിക്കുന്നതുകൊണ്ടെന്താ, എന്നുംകഴിക്കാറില്ലല്ലോ. മാസത്തില്‍ മൂന്നോ നാലോ തവണ മാത്രമല്ലേ. അവസാനം ആശാമാനസത്തിന്റെപ്രലോഭനങ്ങള്‍ക്ക്‌ വഴങ്ങി ഫ്രിഡ്ജില്‍ നിന്നും 'ഒപ്പു'ള്ള കുപ്പി തുറന്ന്‌ ഗ്ലാസ്സിലേക്ക്‌ ഒരു സ്മാള്‍ ഒഴിച്ചത്‌ലാര്‍ജും കഴിഞ്ഞ്‌ പട്യാല വരെ പോയോന്നൊരു സംശയം ഇല്ലാതില്ല.



റിയാല്‍ട്ടി സംഗീതവും റിയലായി പെഗും ടച്ചിംഗിനു മീങ്കറിയും. ഇദ്ദാണ്‌ പഷ്ട്‌ ഗോമ്പിനേഷന്‍. ചുമ്മാതല്ല, ചിലര്‍ പാടുമ്പോള്‍ നമ്മളും കൂടെ പാടിപ്പോവുന്നതും, ലവന്‌ ശ്രുതിയും സംഗതിയുംപോരാന്ന്‌ പറയുന്നതും. അങ്ങനെ 'സംഗതി'സംഗീതസാഗരത്തില്‍ നീരാടികഴിഞ്ഞതുംദേവീമാഹാത്മ്യവുമായി കോവിലമ്മയുടെ വരവായി. ഭക്തന്റെ ഒപ്പ്‌സേവ കോവിലമ്മയെങ്ങാനുംകണ്ടുപോയാല്‍, നോട്ടം കണ്ടാല്‍ ഉള്ള വീര്യവും പോയാലോ.(അതുമല്ല, മണികണ്ഠന്‍ ഇപ്പോള്‍മണിസ്വാമിയായി വേഷം മാറി വന്നിട്ടുമുണ്ട്‌). ഗ്ലാസ്സ്‌ കാലിയാക്കി ആഹാരവും തീര്‍ത്ത്‌ കൈകഴുകിഒന്നുമറിയാത്തപോലെ ഉത്തമ ഭക്തനായി ദര്‍ശന സായൂജ്യത്തിനായി വന്നിരുന്നു. ചാനലുകാര്‍ഇല്ലായിരുന്നെങ്കില്‍, അവര്‍ ഇടക്കിടക്ക്‌ നമ്മളെ സീരിയലുകളിലൂടെ ഭക്തിമാര്‍ഗ്ഗത്തിലേക്ക്‌നയിച്ചില്ലായിരുന്നെങ്കില്‍ നമ്മളെല്ലാം അധര്‍മ്മികളായി അധഃപതിച്ചുപോകുമല്ലോ എന്നോര്‍ത്ത്‌, ചാനല്‍ ദൈവങ്ങള്‍ക്ക്‌ മനസ്സാ 'പ്രണാമ'മര്‍പ്പിച്ചു!!

...

വീണ്ടും നെറ്റ്‌ലോകത്തേക്ക്‌ കുടിയേറാം. കുറെ ബ്ലോഗുകളിലും ഫ്ലിക്കറിലും കറങ്ങി കമന്റുകളുംതട്ടിയപ്പോഴേക്കും നിദ്രാദേവി കണ്ണുകളില്‍ തഴുകാന്‍ തുടങ്ങി. ഇനി ഇരുന്നാല്‍ ശരിയാവില്ല, അതിനാല്‍നേരത്തേ കിടക്കാം. ദിവസവും രാവിലെ അഞ്ച്‌ മണിക്ക്‌ എഴുന്നേല്‍ക്കണം, അതിനായിമൊബെയിലില്‍ അലാറം സെറ്റ്‌ ചെയ്തിട്ടുണ്ട്‌. പതിനൊന്നരയോടെ കിടന്നതും നിദ്രാദേവി വന്നുതഴുകിയുറക്കിയതും അറിഞ്ഞതേയില്ല.

മൊബെയില്‍ ശബ്ദിക്കുന്നു......
കണ്ണ്‌ തുറക്കാതെ, ഉറക്കച്ചടവോടെ കൈ അടുത്ത്‌വെച്ചിരിക്കുന്ന മൊബെയിലില്‍ തപ്പി. അപ്പോഴേക്കും ശബ്ദം നിലക്കുകയും ചെയ്തു. , ഇനി കുറെ നേരം കൂടി കിടന്നിട്ട്‌ എണീക്കാം. ഉറക്കമാണെങ്കില്‍ വിട്ടുമാറിയിട്ടില്ല. ടാപ്പില്‍ വെള്ളം രാവിലെ 5 മണിമുതല്‍ ഒരു മുക്കാല്‍മണിക്കൂര്‍നേരം വരും. ഒരു ദിവസം പിടിച്ചില്ലേലും കുഴപ്പമൊന്നുമില്ല. ടാങ്കില്‍ കാണും. എന്നാലുംഅടുക്കളയിലേക്കുള്ള വെള്ളം ദിവസേന ശേഖരിക്കുകയാണ്‌ പതിവ്‌. ചില ദിവസങ്ങളില്‍ വൈകീട്ട്‌സപ്പൈ്ല‍ ഉണ്ടാവുമെങ്കിലും ഓഫീസില്‍നിന്നും വരുമ്പോഴേക്കും അത്‌ നിലച്ചുകാണും. അതിനാല്‍, രാവിലെ ഉറക്കച്ചടവോടെ, പാതിയടഞ്ഞ കണ്ണുമായി, പ്രൈവറ്റ്‌ ബസ്സിലെ കണ്ടക്ടറെപോലെആടിയാടി അവിടെയുമിവിടേയും മുട്ടാതെ, 10 മിനുറ്റ്‌ കൊണ്ട്‌ വെള്ളം പിടിച്ച്‌ വെച്ച്‌ വന്നു വീണ്ടുംകിടന്നാല്‍ പിന്നെ ഒരു രണ്ട്‌ മണിക്കൂര്‍ കൂടി ഉറങ്ങി ക്വോട്ട തീര്‍ത്തിട്ടെ ഏണിക്കൂ. അപ്പോഴാണ്‌മനസ്സില്‍ ഒരു ശങ്ക വന്നത്‌. ഇപ്പോള്‍ മൊബെയിലില്‍ ശബ്ദമുണ്ടാക്കിയത്‌ അലാറം ടോണ്‍ആയിരുന്നോ അതോ റിംഗ്‌ ടോണ്‍ ആയിരുന്നോ. , എന്തേലും ആവട്ടെ, പിന്നെ നോക്കാംഎന്നുകരുതി കിടന്നു. അഞ്ച്‌ മിനിറ്റിനകം ഒരു എസ്സെമെസ്സ്‌ ടോണ്‍ കൂടി ചിലച്ചു. ഇതാരപ്പാ കൊച്ചുവെളുപ്പാന്‍ കാലത്ത്‌ എസ്സെമെസ്സ്‌ അയക്കുന്നത്‌.
പകലാണെങ്കില്‍, ബിസിനസ്സ്‌/സര്‍വീസ്സ്‌ എസ്സെമെസ്സുകളുടെ നിരയാണ്‌. ബാങ്കുകാരുടെ വക
"ലോണ്‍ തരാം കുറഞ്ഞ പലിശ നിരക്കില്‍, ഇന്നാ പിടിച്ചോ, വേഗം വരൂ", "ഇടപാടുകള്‍ നടത്താനായി ഇങ്ങള്‍ എന്തിനാണു സമയം കളഞ്ഞ്‌ ക്യൂവില്‍ പോയി നില്‍ക്കണം, ഞങ്ങളുടെ ഓണ്‍ലൈന്‍ സംവിധാനത്തിലോട്ട്‌ ലോഗ്‌ഇന്‍ ചെയ്യൂ, ഇടപാട്‌ നടത്തൂ", "ക്രെഡിറ്റ്‌ കാര്‍ഡ്‌ വെച്ച്‌ സകല കടകളിലും അരിച്ചുപെറുക്കി ഷോപ്പിംഗ്‌ ചെയ്യൂ,5% ഡിസ്കൗണ്ട്‌ നേടൂ" എന്നിങ്ങനെയുംഡിടിഎച്ച്‌ പ്രൊവൈഡര്‍സിന്റെ വക അവരുടെ പാക്കേജുകലും അലര്‍ട്ടുകളും, മൊബെയില്‍കമ്പനിക്കാരുടെ വക " ഈ കാളര്‍ ട്യൂണ്‍ സബ്സ്ക്രൈബ്‌ ചെയ്യൂ, പാട്ട്‌ കേള്‍ക്കൂ, സ്പോര്‍ട്സ്‌, വാര്‍ത്ത, അലര്‍ട്ടുകള്‍ നോക്കൂ", പിന്നെ അവസാനം നിങ്ങളുടെ മൊബെയില്‍ ബില്ല്‌ ഉടന്‍ അടക്കുകഎന്നുവരെയുള്ളവ ഇടക്കിടക്ക്‌ വന്നുകൊണ്ടിരിക്കും. പക്ഷേ, ഇവരെല്ലാം പകല്‍സമയത്താണ്‌എസ്സെമെസ്സ്‌ ശരങ്ങള്‍ അയച്ചുകൊണ്ടിരിക്കുക. ഇതിപ്പോ, അതിരാവിലെ ആരുടേതായിരിക്കും. നോക്കാം എന്നുകരുതി കണ്ണുതിരുമ്മി എഴുന്നേറ്റു. ജനലിലോട്ട്‌ നോക്കിയപ്പോള്‍ പ്രഭാതവെളിച്ചംപതിഞ്ഞിട്ടില്ലാത്തതുപോലെ (ഇന്ത്യയുടെ കിഴക്കേ അറ്റത്തായ ഇവിടെ രാവിലെ നാലര മണിക്കേനല്ല വെളിച്ചമായിരിക്കും. സമ്മര്‍ ആയതിനാല്‍ 5 മണിക്ക്‌ സൂര്യപ്രകാശം കാണാം). ഇനി പുറത്ത്‌മഴക്കാറുള്ളതുകാരണം മാനം ഇരുണ്ടതുകൊണ്ടാണോ വെളിച്ചക്കുറവ്‌. പെന്‍ ടോര്‍ച്ചെടുത്ത്‌വാച്ചിലേക്ക്‌ അടിച്ച്‌ നോക്കിയപ്പോഴുണ്ട്‌ സമയം 12 മണി കഴിഞ്ഞതേയുള്ളൂ.

ങേ, അപ്പോള്‍ രാവിലെയായി എന്നു കരുതി കഷ്ടപ്പെട്ട്‌ എണീറ്റത്‌ ഇതിനായിരുന്നോ. മൊബെയില്‍എടുത്ത്‌ നോക്കിയപ്പോള്‍ ഒരു മിസ്സ്ഡ്‌ കാള്‍ കിടക്കുന്നു. ഒരു പ്രമുഖ ഫോട്ടോഗ്രാഫര്‍/ഫ്ലിക്കര്‍സുഹ്രുത്ത്‌ വിളിച്ചതായിരുന്നു. രാത്രി 12 മണി കഴിഞ്ഞ്‌. എന്താണാവോ ഇത്ര അത്യാവശ്യം. പിന്നെഎസ്സെംസ്സ്‌ തുറന്ന്‌ നോക്കിയപ്പോഴുണ്ട്‌ അങ്ങേരുടെ വക "
ഗ്ര്ര്‍ര്‍ര്‍ര്‍ര്‍ര്‍..ര്‍ ..എന്നെ അടികൊള്ളിപ്പിക്കണമല്ലേ? ആ കുട്ടിയാണെങ്കില്‍ അവളുടെ ഫോട്ടോക്ക്‌ ലഭിക്കുന്ന കമന്റുകള്‍ അരമണിക്കൂര്‍ കൂടുമ്പോള്‍ നോക്കുന്നുണ്ട്‌. എനിക്ക്‌ അടി വല്ലതും കിട്ടിയാല്‍ പാര്‍സല്‍ ആയി അയച്ചുതരും." എന്ന്‌ ഒരു വാണിംഗ്‌ മെസ്സേജ്‌. ഓഹോ, അപ്പോള്‍ അതാണല്ലേ സംഗതി. കിടക്കാന്‍വരുന്നതിനുമുന്‍പ്‌ അയാള്‍ പോസ്റ്റിയിരുന്ന, കാണാന്‍ കൊള്ളാവുന്ന ഒരു ചെല്ലക്കിളിയുടെഫോട്ടോക്ക്‌ ഒരു കമന്റ്‌ ഇട്ടതാണോ ഇത്ര പ്രശ്നമായത്‌. അതിന്‌ ഇത്ര പ്രശ്നമുണ്ടാക്കേണ്ട കമന്റൊന്നുംഞാന്‍ കൊടുത്തില്ലല്ലോ. ' ചിത്രം മനോഹരമായിട്ടുണ്ട്‌, ഇത്‌ മോഡലാണോ അതോ പെണ്‍കൂട്ടുകാരിയാണോ?' എന്നു ചോദിച്ചതിനാണൊ അര്‍ദ്ധരാത്രിക്ക്‌ വിറളിപിടിച്ച്‌ മനുഷനെബുദ്ധിമുട്ടിക്കുന്നത്‌. നല്ലോരു ഉറക്കം കളഞ്ഞു. ഇനിയെന്തായാലും നാളെ വിളിക്കാമെന്ന്‌ കരുതിഉറക്കത്തിന്റെ ക്വോട്ടാപൂര്‍ത്തീകരണത്തിനായി വീണ്ടും കയറികിടന്നു.

. . .

രാവിലത്തെ 'അഭ്യാസങ്ങ'ളും പ്രഭാതകൃത്യങ്ങളുമെല്ലാം കഴിഞ്ഞ്‌ അപ്പീസിലേക്ക്‌തിരിക്കുന്നതിനുമുമ്പായി നെറ്റ്‌ തുറന്നപ്പോഴുണ്ട്‌ രാത്രി ഉറക്കം കെടുത്തിയ സുഹൃത്തിന്റെ മെസ്സേജ്‌കിടക്കുന്നു. സംഗതി ഇന്നലെ എസ്സെമെസ്സില്‍ എഴുതിയതുതന്നെ. പിന്നെ ഞാനിട്ട കമന്റുംഡിലിറ്റിയെന്ന്. രണ്ടു മിനിറ്റിനകം പഹയന്‍ ദാ ജി-ടാക്കില്‍ എത്തി "ആഹാ, ഇവിടെഒളിച്ചിരിക്കയാണല്ലെ" എന്നും ചോദിച്ചുകൊണ്ട്‌. '
അതേയ്‌, ആ കുട്ടി മോഡല്‍ രംഗത്തെക്കോ മറ്റോ കാലോ കൈയ്യോ കുത്താന്‍ പോണെന്ന്, അതുകൊണ്ട്‌ അവളുടെ ചിത്രങ്ങള്‍ക്ക്‌ ലഭിക്കുന്ന പ്രതികരണങ്ങള്‍ ശ്രദ്ധിക്കാറുണ്ടത്രേ'. ഇതിനിപ്പോ നമ്മളെന്തു പിഴച്ചു. പബ്ലിക്കായി ഫോട്ടോപ്രദര്‍ശിപ്പിച്ചിട്ട്‌, കമന്റൂ കമന്റൂന്ന് പറഞ്ഞാല്‍ ഒന്ന് കമന്റാതെ പോയാല്‍ എന്തുകരുതുമെന്നതുകൊണ്ടല്ലേ. അതിത്ര തെറ്റായോ. എന്തായാലും വേറെ കമന്റിടാം എന്നു പറഞ്ഞ്‌ഗോമ്പ്രമൈസായി.

പിന്നീട്‌ ആപ്പീസിലെത്തിയശേഷം പുള്ളിയെ ഫോണില്‍ വിളിച്ചു. സമയം രണ്ടുമണികഴിഞ്ഞിരിക്കുന്നു. ആശാന്‍ ലഞ്ചാന്‍ പോകാനിരിക്കുകയായിരുന്നുവത്രേ. ഇതന്നെ ടെലിഫോണ്‍വധത്തിനു പറ്റിയ സമയം. രാത്രി 12 മണി കഴിഞ്ഞ്‌ വിളിച്ച്‌ ഉറക്കം കളഞ്ഞതിനു പകരം വീട്ടാന്‍പറ്റിയ ചാന്‍സ്‌. കൊച്ച്‌ ഇടക്ക്‌ ഫോണ്‍ ചെയ്യാറുണ്ടെന്നും നെറ്റില്‍ കയറി കമന്റുകള്‍ശ്രദ്ധിക്കാറുണ്ടെന്നും, പിന്നെ അവള്‍ എന്തു വിചാരിക്കുമെന്ന് കരുതിയാണ്‌ കമന്റ്‌ ഡിലിറ്റ്‌ ചെയ്തത്‌എന്നൊക്കെയുള്ള ഒരു തരം "എന്നെ കണ്ടാല്‍ കുമ്പളങ്ങ കട്ടവനെ പോലെയുണ്ടോ" എന്ന ഭാവംസംസാരത്തില്‍ തെളിഞ്ഞുവെങ്കിലും, ഞാന്‍ മാത്രമല്ല, വേറെ അറിയാവുന്ന ചിലരും ഫോണിലൂടെയുംമറ്റും കൊട്ടാറുണ്ടത്രേ. വിശന്നു പൊരിഞ്ഞിരിക്കുമ്പോള്‍ ഉണ്ണാന്‍ പോകുന്നവനെ പിടിച്ചുനിര്‍ത്തിയിട്ടുള്ള ഫോണ്‍ സംഭാഷണം അങ്ങനെ നീണ്ടു. ഇങ്ങനെയൊക്കെയല്ലെ നമുക്ക്‌സ്നേഹത്തോടെയുള്ള പ്രതികാരം വീട്ടാനും നെറ്റ്‌ സൗഹൃദങ്ങള്‍ ഉറപ്പിക്കാനും പറ്റൂ.

(രാത്രി 12 മണി കഴിഞ്ഞ്‌, ഉറക്കം പാഴാക്കാനായി വിളിക്കുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പായി ഇതിനെ കരുതാം).

***

(ഫോണ്‍ സംഭാഷണത്തിനിടക്ക്‌ ഒരു പ്രധാന കാര്യം കൂടി വെളിപ്പെടുത്തിയിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ സംവിധാന-എഴുത്തുകാരന്‍ ഈ കൊച്ചിനെ ലീഡ്‌ നായികയായി ഉടന്‍ തന്നെ ഒരു സിനിമയില്‍ ലോഞ്ച്‌ ചെയ്യുന്നുണ്ട്‌. മൂന്നുനാലു മാസത്തിനകം തിയേറ്ററില്‍ എത്തുന്ന ആ ചിത്രത്തിലെ പുതുമുഖ നായികക്ക്‌ വേറെ പബ്ലിസിറ്റി ഒഴിവാകാനാണ്‌ ഇദ്ദേഹം ശ്രദ്ധിച്ചത്‌. മറ്റ്‌ വിശദാംശങ്ങള്‍ ഇപ്പോള്‍ ചേര്‍ക്കുന്നില്ല).

Read more...

About This Blog

പോക്കുവരവ്:

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP