Sunday, May 17, 2009

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍-3.

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍-3.

പുട്ടുണ്ണി: അപ്പൂട്ടാ, എന്തൊക്ക്യാ ഇന്നത്തെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍?

അപ്പൂട്ടന്‍: പുട്ടുണ്ണ്യേ, ഇപ്പം ഡെല്‍ഹീലും മറ്റും പാട്ടും ബഹളോല്ലേ. എന്തിനു ഇന്നലെ സിപീമ്മിന്റെ ഹെഡ്‌ക്വാര്‍ട്ടേര്‍സിനു മുമ്പില്‍ കോങ്ക്രസ്സുകാരുടെ കൊട്ടും പാട്ടുമല്ലാരുന്നോ..


സിങ്ങ്‌ ഈസ്‌ കിംഗ്‌,
സിങ്ങ്‌ ഈസ്‌ കിംഗ്‌,
സിങ്ങ്‌ ഈസ്‌ കിംഗ്‌..!! “
പുട്ടുണ്ണി : ബട്ട്‌ പ്രിന്‍സ്‌ ഈസ്‌ എ ത്രെട്ട്‌, സര്‍ദാര്‍ജീ!!


***

അപ്പൂട്ടന്‍: കേട്ടില്ലേ,
കര്‍ണ്ണാടകത്തില്‍ ദേവ ഗൗഡയും മകന്‍ കുമാരസ്വാമിയും ജയിച്ചു,
യെദിയൂരപ്പയുടെ മകന്‍ ബംഗാരപ്പയെ തോല്‍പ്പിച്ചു.

പുട്ടുണ്ണി: ദാറ്റ്‌ ഈസ്‌ കാള്‍ഡ്‌ ദി 'അപ്പാ' ഫാക്ടര്‍.


*****

പിഡിപി ബന്ധം ഉപേക്ഷിക്കണമെന്ന് സിപിഎമ്മിനോടെ ആവശ്യപ്പെടുമെന്ന് ആര്‍-ഏസ്പിയുടെ ജന്‍.സെക്രട്ടറി വി.പി.രാമകൃഷ്ണപ്പിള്ള.

പുട്ടുണ്ണി: അതെങ്ങനെയാ, ഈ അവിഹിത ബന്ധങ്ങള്‍ അത്ര പെട്ടെന്ന് ഉപേക്ഷിക്കാന്‍ പറ്റുമോ, പിള്ളേച്ചാ.

*****

കോഴിക്കോട്‌ സീറ്റ്‌ പേമന്റ്‌ സീറ്റാണെന്ന് തെളിഞ്ഞു - വീരന്‍.

പുട്ടുണ്ണി: അതാണല്ലേ വീരന്‍ മെറിറ്റ്‌ ക്വാട്ടയില്‍ അപേക്ഷിച്ചിട്ട്‌ കൊടുക്കാതിരുന്നത്‌. ഇത്‌ നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു.

****

മൂന്നാം മുന്നണി വിടാനും യുപിഏയുമായി സഹകരിക്കാനും തയ്യാര്‍. പക്ഷേ, യുപിഎ ഇതുവരെയും തങ്ങളെ ക്ഷണിച്ചില്ല - ജെ.ഡി.എസ്‌.

പുട്ടുണ്ണി: വേറെ കെട്ടാന്‍ പോയിട്ട്‌ അതൊട്ടു നടന്നുമില്ല. ഇനിയിപ്പൊ ഈ സദ്യയെങ്കില്‍ സദ്യ ഉണ്ണാന്‍ റെഡി. ക്ഷണം കിട്ടാന്‍ കാത്തിരിക്കയല്ലേ. പക്ഷേ വിളിക്കിണില്ലല്ലോ.

****



അപ്പൂട്ടന്‍: പുട്ടുണ്ണ്യേ,
എട്ടുനിലയില്‍ പൊട്ടിയപ്പോള്‍ പൊടി പോലും കണ്ടില്ല, ആരപ്പാ അത്‌?

പുട്ടുണ്ണീ: രാം വിലാസ്‌ പാസ്വാന്റെ എല്‍.ജെ.പി. അല്ലേലും രണ്ട്‌ യാദവന്മാരെ കൂട്ടുപിടിച്ചതാ കൊഴപ്പമായത്‌.

*****

അപ്പുട്ടന്‍: പുട്ടുണ്ണ്യേ, തിരഞ്ഞെടുപ്പ് കാലത്ത് കൊറെ ബ്ലോഗണ്ണന്മാര്‍ ബ്ലോഗെല്ലാം ചൊമപ്പിച്ചാരുന്നല്ലോ.
പുട്ടുണ്ണീ: അതെയതെ. എട്ടു നിലയില്‍ പൊട്ടിയ സ്ഥിതിക്ക് ഇനീപ്പൊ അതെല്ലാം കറുപ്പിക്കുമായിരിക്കും. ഈ അണ്ണന്മാരുടെ ഓരോ കാര്യങ്ങളേ. വേറെ കൊറെ അണ്ണന്മാര്‍ എസ്.എം.എസ്സ് അയച്ച് ചുരുളിക്കുട്ടനെ ജയിപ്പിക്കേം ചെയ്തു. അടുത്ത വട്ടം ഇനി ബ്ലോഗില്‍ കമന്റിട്ട് ജയിപ്പിക്കൂം ചെയ്യും. ശിവ ശിവ!!

*****

അപ്പൂട്ടന്‍: അതാരാ പുട്ടുണ്ണ്യേ, ആ നടന്നു വരുന്നത്?
പുട്ടുണ്ണി: ആഹാ, അത് നമ്മുടെ സഹാവല്ലേ, കണാരന്‍. എന്താ കണാരാ മൊഖത്ത് ഒരു ഇദില്ലാത്തത്.

കണാരന്‍: ദേ, എന്റെ വായീന്ന് വല്ലോം കേക്കല്ലേ. എന്നാലും ഇങ്ങനെ എട്ടു നിലയില്‍ പൊട്ടൂന്ന് ഞമ്മള് വിചാരിച്ചോ. ആകെ ബെഷമായി. നിങ്ങക്ക് അറിയ്യോ, രണ്ടെണ്ണം വീശീട്ട് ദെവസം രണ്ടായി. ഇനീപ്പം നാളെ ബിവറേജസ് കട തുറക്കുന്നതുവരെ എങ്ങനെ കഴിച്ചുകൂട്ടുംന്നാ വിചാരിക്കണ്.


****


വോട്ടെണ്ണലിനു മുമ്പ്‌ കേട്ടത്‌:
പുതിയ സര്‍ക്കാര്‍ രൂപികരിക്കാന്‍ യുപിഎക്ക്‌ ഞങ്ങള്‍ ഒട്ടും പിന്തുണ നല്‍കില്ല. അതേ സമയം ഞങ്ങളുടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ യുപിഏ പിന്തുണ നല്‍കേണ്ടി വരും. - പ്രകാശ്‌ കാരാട്ട്‌.

പുട്ടുണ്ണി: ആദ്യം പറഞ്ഞ കാര്യം എന്തായാലും ഇനി കൊടുക്കേണ്ട കാര്യമില്ല. രണ്ടാമതു പറഞ്ഞ കാര്യം കേരളത്തിലേയും ബംഗാളിലേയും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ ആലോചിക്കാം.


***


ദില്ലിയിലെ ജന്‍ പഥിലും റേസ്‌ കോഴ്സ്‌ റോഡിലും അക്ബര്‍ റോഡിലും ഇപ്പോള്‍ കേള്‍ക്കുന്നത്‌ -

പിന്തുണ വേണോ, പിന്തുണ. ..
ഡിമാന്റുകളില്ലാത്ത പിന്തുണ. ..
വിലക്കുറവുള്ള പിന്തുണ. ..
ഏതു മന്ത്രിസ്ഥാനം കിട്ടിയാലും കുഴപ്പമില്ല,
ഒന്നും കിട്ടിയില്ലേലും സാരമില്ലാ.
ഒരെണ്ണമെടുത്താല്‍ വേറൊരെണ്ണം ഫ്രീ.


Read more...

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍-2.

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍-2.

പരാജയകാരണങ്ങള്‍:

പുട്ടുണ്ണി : വോട്ടെണ്ണല്‍ കഴിഞ്ഞ ശേഷമുള്ള വിശേഷങ്ങളൊക്കെ കേട്ടില്ലേ അപ്പൂട്ടാ.
അപ്പൂട്ടന്‍: കേട്ടു, കേട്ടു. ടിവിയിലൊക്കെ അതല്ലെയുള്ളൂ.
പുട്ടുണ്ണി: എന്നാല്‍ പിന്നെ കേള്‍ക്കട്ടെ, വിശേഷങ്ങള്‍ ഓരോന്നായി.
അപ്പൂട്ടന്‍: അച്ചുമാമ പറഞ്ഞതു കേട്ടോ..

"ഭരണത്തിനെതിരെ ജനവികാരമില്ല" - അച്ചുമാമന്‍.

പുട്ടുണ്ണി: ഉവ്വുവ്വ്‌, ജനങ്ങള്‍ക്ക്‌ (ഭരിക്കുന്ന പാര്‍ട്ടിയോട്‌) ഇച്ചിരി പോലും വികാരമില്ലാ എന്നു ഇപ്പോള്‍ അവര്‍ക്ക് മനസ്സിലായിക്കാണും.

****

ഭരണവിരുദ്ധമല്ല കേരളത്തിലെ പരാജയം - മദനി.

പുട്ടുണ്ണി: എന്നാല്‍ പിന്നെ മദനിവിരുദ്ധമായിരിക്കും. ഒന്നു സമ്മതിക്കൂന്നെ.

***

പരാജയത്തിനു കാരണം ഞങ്ങള്‍ തന്നെ. പരസ്പരം തമ്മിലടിച്ചതും പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചതുമാണ്‌ കാരണം - ടി.ജെ. ചന്ദ്രചൂഡന്‍, ആര്‍.എസ്‌.പി. ജന.സെക്രട്ടറി.

പുട്ടുണ്ണി: അപ്പോള്‍ അവസാനം സമ്മതിച്ചുവല്ലേ! ഭേഷ്‌!

****

സിപിഎമ്മിന്റെ കനത്ത തോല്‍വിക്കു കാരണം സിപിഎം നേതൃത്വത്തിന്റെ ധാര്‍ഷ്ട്യമാണ്‌ - വീരന്‍.

പുട്ടുണ്ണി: ജനതാ ദളിനു കോഴിക്കോട്‌ സീറ്റ്‌ കൊടുക്കാത്തതല്ലേ ഇതിലും വലിയ ധാര്‍ഷ്ട്യം, വീരന്‍ജീ.


****

യുഡിഎഫിന്റെ വിജയത്തിനു ജനതാ ദളും സഹായിച്ചു - ചെന്നിത്തല.

പുട്ടുണ്ണി: പിണറായി സഹായിച്ചെന്നു പറയൂ. കോഴിക്കോട്‌ സീറ്റ്‌ വീരന്‌ വിട്ടുകൊടുത്തിരുന്നെങ്കില്‍ ഇതു സംഭവിക്കുമായിരുന്നോ?

****

ബംഗാളിലെ ജനങ്ങള്‍ സിപിഎമ്മിനെ ഒരു പാഠം പഠിപ്പിച്ചു - ബിമാന്‍ ബോസ്‌, പ.ബം. ഇടത് മുന്നണി ചെയര്‍മാന്‍.

പുട്ടുണ്ണി: ഇത്രയും നാള്‍ അവരെ പഠിപ്പിച്ചതല്ലേ, അവര്‍ തിരിച്ചും ഒന്ന് പഠിപ്പിച്ചു.
പാഠം ഒന്ന് - ഒരു വിലാപം.
അടുത്ത പാഠം എന്താണാവോ
?

****


സി.പി.എം.ന്റെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത്‌ പ്രകാശ്‌ കാരാട്ട്‌ ജന.സെക്രട്ടറി സ്ഥാനം രാജി വെക്കണം - (സി.പി.എമ്മില്‍ നിന്നും പുറത്താക്കിയ,) സ്പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജി.

പുട്ടുണ്ണി: ഇക്കണക്കിന്‌, സിപിഎമ്മില്‍ നിന്നും പുറത്താക്കിയ എ.പി.അത്ഭുതക്കുട്ടിയും എം.ആര്‍.മുരളി പിണറായിയോട്‌ ഇതുവരെ ഒന്നും ആവശ്യപ്പെട്ടില്ലേ? കഷ്ടായി!


*****

അപ്പുട്ടന്‍: കേട്ടോ,
കോഴിക്കോടും, വയനാട്ടിലും വടകരയിലും യുഡിഫിനു ജയം. വന്‍ ഭൂരിപക്ഷം കിട്ടാവുന്ന ആലത്തൂരിലും പാലക്കാട്ടിലും എല്‍ഡിഎഫ്‌ കഷ്ടിച്ചു രക്ഷപ്പെട്ടു.

പുട്ടുണ്ണി: വീരനോട്‌ കളിച്ചാല്‍ ഇങ്ങനെയിരിക്കും. ഒറ്റ സീറ്റിലും മത്സരിക്കാതെ പിണറായിയെ ഒതുക്കുകയും ചെയ്തു, സ്വന്തം മന്ത്രിയെ വീഴ്ത്തുകയും ചെയ്തു.

****
അപ്പൂട്ടന്‍: എന്തു ചെയ്യാനാ, സഖാവ് ലാവ്‌ലീനും ചുമന്നോണ്ടു വരുമ്പോള്‍ അത്താണി ഒരു താങ്ങാവുമെന്നു കരുതി. ഒന്നല്ല, രണ്ട്‌അത്താണി ഇത്തവണ താങ്ങായില്ലെന്നു മാത്രമല്ല, അത്‌ ചരിഞ്ഞു വീണു നടുവൊടിച്ചുകളഞ്ഞു.

പുട്ടുണ്ണീ: അതേയ്, അപ്പപ്പോള്‍ കാണുന്ന ഉറപ്പില്ലാത്ത അത്താണികളില്‍ ചാരിയാല്‍ ഇങ്ങനിരിക്കും.

*****


അപ്പുട്ടന്‍: പുട്ടുണ്ണി അറിഞ്ഞോ,
ശിവഗംഗയില്‍ ആദ്യം തോറ്റ അഭ്യന്തരമന്ത്രി പി.ചിദംബരം പരാതി ഉന്നയിച്ച്‌ വീണ്ടും വോട്ട്‌ എണ്ണിച്ചപ്പോള്‍ ജയിച്ചു. അതുപോലെ, ആം‌വ്‌ലയില്‍ ആദ്യം തോറ്റ മനേക ഗാന്ധി വീണ്ടും വോട്ടെണ്ണിയപ്പോള്‍ ജയിച്ചുവെന്ന്.

പുട്ടുണ്ണി: ഈ ഫോര്‍മുല, സിപിഎമ്മിനു കേരളത്തില്‍ തോറ്റ 16 മണ്ഡലങ്ങളിലും പരീക്ഷിക്കാമായിരുന്നു. ചിലപ്പോള്‍ 16ഉം കിട്ടിയാലോ, ചുമ്മാ ഒരാഗ്രഹം. പോയ ബുദ്ധി തിരിച്ചുകിട്ടുമോ!

****

അപ്പൂട്ടന്‍: കേട്ടോ പുട്ടുണ്ണി, അടുത്ത നാളുകളില്‍ അച്ചുമാമനെ ഇത്രയും സന്തോഷത്തില്‍ ടി.വി.യില്‍ കണ്ടിട്ടില്ല. 'പാര്‍ട്ടി കേരളത്തിലും പ.ബംഗാളിലും എട്ടു നിലയില്‍ പൊട്ടിയിട്ടും എങ്ങനെ ഇങ്ങനെ സന്തോഷം കൊണ്ട്‌ ചിരിക്കാന്‍ കഴിയുന്നു.': എന്നാണ് റിപ്പോര്‍ട്ടര്‍മാര്‍ ചോദിക്കുന്നത്.
പുട്ടുണ്ണി: അപ്പോള്‍ അച്ചുമാമന്‍ എന്തു പറഞ്ഞു?
അപ്പൂട്ടന്‍: "എന്താ എനിക്കു ചിരിക്കാനും പാടില്ലേ" എന്ന്.

പുട്ടുണ്ണി: ചിരിക്കട്ടെയെന്ന്, വളരെ നാള്‍ കൂടിയല്ലേ മനസ്സു തുറന്ന് മൂപ്പര്‍ ഒന്ന് ചിരിക്കുന്നത്. ചിരി ആരോഗ്യത്തിനു നല്ലതാന്നല്ലേ ഡോക്ടര്‍മാര്‍ പറയുന്നത്. ഈ വയസ്സാം കാലത്ത് ഇച്ചിരി ആരോഗ്യം കൂട്ടുന്നതിലെന്താ തെറ്റ്?

(
അശരീരി::::: ചിരിച്ചോ, ചിരിച്ചോ, ഇതിനു പി.ബി.യില്‍ മറുപടി പറയേണ്ടിവരും)

അപ്പൂട്ടന്‍: എന്തോ കേട്ടല്ലോ, പുട്ടുണ്ണി വല്ലതും കേട്ടോ?
പുട്ടുണ്ണി: ഇല്ല.
അപ്പൂട്ടന്‍: എന്നാല്‍ പിന്നെ തോന്നിയതായിരിക്കും.

****

അപ്പൂട്ടന്‍: പുട്ടുണ്ണീ, ഈ സീസണിലെ പൊളിട്ടിക്കല്‍ T20-യില്‍ സിപിയെമ്മിനു എന്തു സ്ഥാനമാണുള്ളത്‌?
പുട്ടുണ്ണി: എന്താ സംശയം, നൈറ്റ്‌ റൈഡേര്‍സിന്റെ സ്ഥാനം തന്നെ.

***


വാല്‍ക്കഷണം:

കേരളത്തില്‍ വോട്ടെണ്ണലിനു ശേഷം പലയിടത്തും രാഷ്ട്രീയ സംഘട്ടനങ്ങളും അക്രമങ്ങളും കല്ലേറും. പ.ബംഗാളില്‍ പരാജയം നേരിട്ട പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. - വാര്‍ത്ത.

(അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട്‌, തിരഞ്ഞെടുപ്പില്‍ തോറ്റാലോ, അങ്ങാടിയില്‍!)


(തുടരും)


Read more...

Saturday, May 16, 2009

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍.

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍.

2009-ലെ തിരഞ്ഞെടുപ്പ്‌ മാമാങ്കഫലം മുന്‍കൂട്ടി പ്രവചിച്ച കവടിനിരത്തുകാരെയും ശാസ്ത്രീയ തരികിട (സര്‍വ്വേ) നടത്തി ഫലം നേരത്തെ പറഞ്ഞ ചാനല്‍ കാരെയും ഒരു പോലെ ഞെട്ടിച്ചില്ലെ ഇത്തവണ പെട്ടി പൊട്ടിച്ചപ്പോള്‍. എന്നാലും സംഗതി ഇങ്ങനെയൊക്കെ ആകുമെന്ന് ആരറിഞ്ഞു. ഇനി നാളെമേലാല്‍ ഇതുപോലെ തരികിട (സര്‍വ്വേ) നടത്തി ഫലം പ്രവചിച്ചാല്‍ ജനം വിശ്വസിക്കുമോ?

2. പെട്ടി പൊട്ടി, ചെട്ടി ഞെട്ടി, എട്ടുനിലയില്‍ പൊട്ടി.
(പൊട്ടിയ ചെട്ടിമാരെത്ര?)

3. ബീഹാര്‍ മേം തീര്‍ ചല്‍ ഗയാ, ബുജ്‌ ഗയാ ലാല്‍ട്ടന്‍!
( റേല്‍ ഗാഡി പഠിരി സേ ഉതര്‍ ഗയാ. ലാലു ഫേല്‍ ഹോയ്ഗവാ, ഭയ്യാ!)

4. മോഡിയുടെ മോടി കുറഞ്ഞു, ഇനി താടിയുടെ നീളം കൂട്ടാം.


5. ഉന്നം മറന്നു തെന്നിതെറിച്ച്‌ പൊന്നിന്‍കിനാക്കളുമായി ചുരുളിക്കുട്ടന്‍ വയനാടന്‍ ചുരം കയറിയപ്പോള്‍, കാര്‍ന്നോര്‌ കുടുമ്മത്തില്‍ നിന്നും ഒരു കേന്ദ്രമന്ത്രിയെ പ്രതീക്ഷിച്ചതില്‍ എന്താണു തെറ്റ്‌?
(വയനാടന്‍ മഞ്ഞളരച്ച്‌ തേച്ചപോലെയുള്ള മുഖവുമായി മൂന്നാം സ്ഥാനക്കാരനായി മഹന്‍ ചുരമിറങ്ങിവരുന്നത്‌ കാണാന്‍ സഹിക്കാന്‍ പറ്റുമോ?)

6. "ഈ പരാജയത്തിനുത്തരവാദി ഞാനല്ല." അച്ചുമാമന്‍.
(ഇതിനു ഉത്തരവാദി ഞാനല്ല. എന്റെ ഗര്‍ഭം ഇങ്ങനെയല്ല - ജഗതി ശ്രീകുമാര്‍)

(തുടരും)

Read more...

Thursday, May 14, 2009

കുതിരകളും കഴുതകളും.

കുതിരകളും കഴുതകളും.

ഹോ, എന്തൊരു കോലാഹലങ്ങളായിരുന്നു ഇത്രയും നാള്‍. നാട്ടിലെ കഴുതകള്‍ക്കൊക്കെ എന്തൊരുവിലയും നിലയുമായിരുന്നു കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളില്‍. കുതിരകള്‍ ഒറ്റക്കും കൂട്ടം ചേര്‍ന്നുംആവുന്നത്ര കഴുതകളെ തങ്ങളുടെ പാട്ടിലാക്കാനായി എന്തെല്ലാം (തറ)വേലകളാണ്‌കാണിച്ചുകൂട്ടിയത്‌. എന്തെല്ലാം മോഹനസ്വപ്നങ്ങളാണ്‌ അവര്‍ നല്‍കിയത്‌. കുതിരകള്‍ പരസ്പരംതൊഴിച്ചും ബഹളം വെച്ചും താനാണ്‌ കേമന്‍ എന്നു തെളിയിക്കാനായി എന്തെല്ലാം വിദ്യകളാണ്‌പുറത്തെടുത്തത്‌. സങ്കരയിനം കുതിരകളും ഇറക്കുമതി ചെയ്തവയും കറുത്തതും വെളുത്തതും വിവിധനിറങ്ങളിലുള്ള ചമയങ്ങളണിഞ്ഞ്‌ വീറോടെയും വാശിയോടെയും കഴുതകളെ ആകര്‍ഷിച്ചു. കുതിരകളുടെ വാക്കും കേട്ട്‌ ഒരുമയോടെ കഴിഞ്ഞിരുന്ന ചില കഴുതക്കൂട്ടങ്ങള്‍ തമ്മിലടിയും തൊഴിയുംവരെ നടന്നു. അതുതന്നെയാണ്‌ കുതിരകളുടെ മനസ്സിലിരുപ്പെന്ന് ഇവര്‍ അറിയുന്നുണ്ടോ.

കഴുതകള്‍ക്ക്‌ വളരെയേറെ 'വില'യുള്ള സുദിനവും വന്നുചേര്‍ന്നു. വരിവരിയായ്‌ നിന്ന്ആവേശത്തില്‍ തങ്ങളുടെ ഇഷ്ടകുതിരകള്‍ക്കായി അവര്‍ 'വിധി'പേടകത്തില്‍ ആഞ്ഞുചവിട്ടി. വര്‍ഷങ്ങള്‍ക്കുശേഷം കിട്ടുന്ന വിലപ്പെട്ട കഴുതാവകാശമാണത്രേ ഇത്‌.

അവസാനം തങ്ങളുടെ വിധി നിര്‍ണ്ണയിക്കുന്നതിനുള്ള, വിധിപ്പെട്ടി തുറക്കാനുള്ള സുദിനവും വന്നുചേരാറായി. കഴുതകള്‍ കാത്തിരുന്നു. അവിടെ കുതിരകള്‍ക്കാണെങ്കില്‍, കാത്തിരുന്ന് ഉറക്കംനഷ്ടപ്പെട്ടുതുടങ്ങി. എങ്കിലും ഇപ്പോള്‍ കമ്പോളത്തില്‍ കുതിരകള്‍ക്കും കുതിരക്കൂട്ടങ്ങള്‍ക്കും നല്ലവിലയാണ്‌. കഴുതകളുടെ വിലയോ ഇടിഞ്ഞു, അവരെക്കുറിച്ച്‌ ഇപ്പോള്‍ ആരും ഓര്‍ക്കുന്നുപോലുമില്ല. വലിയ കുതിരക്കൂട്ടങ്ങള്‍ ചെറുകൂട്ടങ്ങളെ തങ്ങളുടെ കൂടെ നിര്‍ത്താനായി രാത്രിയും പകലുംകിണഞ്ഞുപരിശ്രമിക്കയാണ്‌. പല കുതിരകളും പുല്ലുകെട്ടുകളും രാജകീയ ലായങ്ങളും രഥങ്ങളുംപദവികളും സ്വപ്നം കണ്ട്‌ ഏതു ട്രാക്കിലും മാറി ഓടാന്‍ തയ്യാറുമാണ്‌.

അപ്പോഴും കഴുതകള്‍ ആകാംക്ഷയോടെ കാത്തിരുന്നു. അതാ, വിഡ്ഡിപ്പെട്ടിയിലെ വിദൂഷകന്മാര്‍, ഓടിയെത്തിയേക്കാവുന്ന കുതിരക്കൂട്ടങ്ങളുടെ വിവിധ സാങ്കല്‍പ്പിക മനഃക്കണക്ക്‌ എടുത്തുനിരത്തിതുടങ്ങി. കഴുതകള്‍ അപ്പോഴും കണ്ണും മിഴിച്ചിരുന്നു. ഇതെന്തു കണക്ക്‌.

ഒടുവില്‍, സുദിനം, വിധിദിനം വന്നു. കഴുതകളെല്ലാം പണിയുപേക്ഷിച്ച്‌ കണ്ണും നട്ട്‌ കാത്തിരുന്നു, വിഡ്ഡിപ്പെട്ടിക്കു മുന്നില്‍, തങ്ങളുടെ 'ചവിട്ടി'ന്റെ വിധി എന്തെന്നറിയാന്‍.
...

വിധി കേട്ട്‌ കഴുതകള്‍ പുളകം കൊള്ളും, തെരുവില്‍ കിടന്ന് അമറും. വിധി വരുന്നതോടെകുതിരക്കൂട്ടങ്ങള്‍ വിഡ്ഡിപ്പെട്ടിയിലൂടെ പരസ്പരം 'തമ്മിലടി' തുടങ്ങും. അല്ലെങ്കില്‍ വിഡ്ഡിപ്പെട്ടിയിലെവിദൂഷക കോമാളികള്‍ തമ്മിലടിപ്പിക്കും. അതുകണ്ട്‌ കഴുതക്കൂട്ടങ്ങള്‍ ശരിക്കും തമ്മിലടിക്കും. കുതിരക്കൂട്ടങ്ങള്‍ തങ്ങളുടെ 'വില'കൂട്ടി (കുതിര) കച്ചവടങ്ങള്‍ പൊടിപൊടിക്കും. പരസ്പരം പോരടിച്ചകുതിരക്കൂട്ടങ്ങള്‍ അവസാനം ഒന്നാകും. ഇതുകണ്ട്‌ കഴുതകള്‍ 'കഴുത'കളെപ്പോലെ വാ പൊളിക്കും.

കുതിരകള്‍ പച്ചപ്പുല്ലുകള്‍ തിന്ന് അണിഞ്ഞൊരുങ്ങി രാജകീയ വീഥികളില്‍ പ്രയാണം തുടങ്ങുമ്പോള്‍, ജീവിതകാലം മുഴുവന്‍ മറ്റുള്ളവര്‍ക്കായി ഭാരം ചുമന്ന് തളര്‍ന്ന് നടുവൊടിഞ്ഞ കഴുതകള്‍നേരത്തേതിലും കൂടുതല്‍ ഭാരം ചുമക്കാനായി തയ്യാറെടുക്കുന്നു. ഇതും അവരുടെവിധി'യാണെന്നോര്‍ത്ത്‌ സമാധാനിക്കുമ്പോള്‍ ചില (കോവര്‍)കഴുതകള്‍ കാമം, സോറി, അമര്‍ഷംകരഞ്ഞുതീര്‍ക്കും. കരച്ചില്‍ കേട്ടിട്ടും കേള്‍ക്കാതെ അപ്പോഴും രാജകീയ ചമയങ്ങളണിഞ്ഞകുതിരകള്‍ രാജവീഥികളിലൂടെ കുതിച്ചുപായുന്നുണ്ടാവും.
..

' (ഇതാണ്‌ ലോകത്തിലെ ഏറ്റവും വലിയ കുതിരാധിപത്യം, സോറി , കഴുതാധിപത്യം!!! )

Read more...

Thursday, May 7, 2009

സന്ധ്യാവന്ദനം.

സന്ധ്യാവന്ദനത്തിനായി നട തുറന്നിട്ടുണ്ട്‌. ഭക്തജനങ്ങൾ താണുവണങ്ങി, നടക്കൽ കാണിക്കയർപ്പിച്ച്‌പ്രസാദം വാങ്ങുന്നതിനായി നീണ്ട വരിയിൽ നിലയുറപ്പിച്ചിരിക്കയാണ്‌. ഇന്ന് പതിവിലും കൂടുതൽതിരക്കുണ്ട്‌. ചില വിശേഷദിവസങ്ങളിലൊക്കെ ഇങ്ങനെയാണ്‌. വിശേഷദിവസങ്ങളിൽ സന്നിധിയിൽഎങ്ങനെ വരാതിരിക്കും.

ഭയഭക്തിബഹുമാനങ്ങളോടെ, മനസ്സിൽ സർവ്വേശ്വരനേയും ഇഷ്ട ഉപദൈവങ്ങളുടേയും നാമംഉരുവിട്ടുകൊണ്ട്‌ ക്ഷമയോടെ വരിയിൽ കാത്തിരിക്കയാണ്‌.

ഒരിക്കൽ വന്നവർ, ഈശ്വരകടാക്ഷത്തിനായി, ഭഗവൽപ്രസാദത്തിനായി വീണ്ടും വീണ്ടും വരും. അത്രക്ക്‌ വീര്യ-ശക്തിസ്വരൂപനാണ്‌. കടാക്ഷതീർത്ഥം ലഭിക്കുമ്പോൾ ഭക്തർ സ്വയംമറന്നുപോകും. ഇഹലോകദുഃഖങ്ങളെല്ലാം വിസ്മരിച്ച്‌, ആനന്ദസാഗരത്തിൽ ആറാടുന്നു, ചിലർ സാഗരത്തിൽ നീന്തിതുടിക്കുന്നു.

ജാതിമതഭേദമില്ലാതെ ആർക്കും സന്നിധിയിൽ വന്ന് വണങ്ങി കാണിക്കയർപ്പിച്ചാൽ പ്രസാദംലഭിക്കുന്നതാണ്‌. ഉച്ചനീചത്വങ്ങളില്ലാതെ സർവ്വർക്കും കാരുണ്യം ചൊരിഞ്ഞ്‌ വിരാടുന്നവൻ, ആനന്ദ'ലഹരി'യിലാറാടിക്കുന്നവൻ,
സർവ്വരുടേയും കൺകണ്ട ദൈവമേ...
വീര്യപ്രദായകാ..
ശക്തിപ്രദായകാ..
ത്രിഗുണേശ്വരാ..


ഓം ബിവറേജസേശ്വരായ നമഃ




..

സാക്ഷ്യപ്പെടുത്തൽ:

പ്രപഞ്ചനന്മക്കായി ദൈവം മൽസ്യം, വരാഹം, കൂർമ്മം തുടങ്ങിയ ജീവജാലങ്ങളുടെ രൂപത്തിൽഅവതരിച്ചിട്ടുണ്ടെങ്കിലും, ഹേ, സർവ്വേശ്വരാ, ശക്തിദായകാ, മുക്തിദായകാ, അങ്ങയുടെവര'പ്രസാദ'ത്താൽ അഭിഷിക്തനായാൽ ഞങ്ങൾക്കും ഇടക്കിടെ 'സർപ്പാ'വതാരമെടുത്ത്‌ വീഥികളിലുംഓടയിലും ശയനപ്രദക്ഷിണം നടത്താൻ കഴിയുന്നത്‌ അങ്ങയുടെ വീര്യപ്രസാദംഒന്നുകൊണ്ടുമാത്രമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.
അയ്യപ്പബൈജു & കൂട്ടർ.

...


N.B: അറിയിപ്പ്‌:

1. വിശേഷാൽ അവസരങ്ങളിൽ ആഘോഷങ്ങൾ ഉള്ളതുകൊണ്ട്‌ 'ഭക്ത'ജനങ്ങൾ കാണിക്കയർപ്പിച്ച്‌പ്രസാദതീർത്ഥം കൈപറ്റുന്നതിലേക്കായി 'ഭഗവൽ'സന്നിധിയിൽ നേരത്തെകാലത്തേ വരിയിൽനിലകൊള്ളേണ്ടതാകുന്നു.

2. ഭഗവൽ പ്രീതിക്കായി ജാതിമതഭേദമെന്നേ, പാർട്ടി-സംഘടനാ ഭേദമെന്നേ ആർക്കും 'ഉത്സവങ്ങൾ' സ്വന്തം ഉത്തരവാദിത്വത്തിൽ സ്പോൺസർ ചെയ്യാവുന്നതാണ്‌. ആഘോഷങ്ങൾവിജയിപ്പിക്കുന്നതിനായി, ഇക്കാര്യം അവർ ഭക്തജനങ്ങളെ മുൻകൂട്ടി അറിയിക്കേണ്ടതാകുന്നു.

3. നാളത്തെ 'ഹർത്താൽ ഉത്സവം' സ്പോൺസർ ചെയ്തിരിക്കുന്നത്‌ പൊന്നച്ചൻ & തൊമ്മൻ വഹഐക്യ ഉത്സവ കമ്മിറ്റിയാണ്‌. അയതിനാൽ ഉത്സവം ആഘോഷപൂർവ്വം വിജയിപ്പിക്കുന്നതിനായിഭക്തജനങ്ങൾ ഇന്നുതന്നെ കാണിക്കയർപ്പിച്ച്‌ പ്രസാദതീർത്ഥം കൈപറ്റേണ്ടതാണ്‌.

എന്ന്,
ബിവറേജസ്വം കമ്മിറ്റി.

൬. ൫. ൨൦൦൯.

Read more...

About This Blog

പോക്കുവരവ്:

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP